Shamsudeen Hussain

Shamsudeen Hussain I'm just checked out

ഖലീഫ ഉമറിന്റെ ഭരണകാലത്താണ്. മൂന്ന് പേര് ചേർന്ന് ഒരു യുവാവിനെ ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കി പറഞ്ഞു." ഇയാൾ ഞങ്ങളുടെ ഉപ്...
12/04/2024

ഖലീഫ ഉമറിന്റെ ഭരണകാലത്താണ്. മൂന്ന് പേര് ചേർന്ന് ഒരു യുവാവിനെ ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കി പറഞ്ഞു.

" ഇയാൾ ഞങ്ങളുടെ ഉപ്പയെ കൊന്നു."

ഖലീഫ ഉമർ പ്രതിയെ നോക്കി.

" ശരിയാണ്, പക്ഷെ അറിഞ്ഞു കൊണ്ട് ചെയ്തതല്ല. അബദ്ധത്തിൽ പറ്റിയതാണ്.."

കേസ് വിചാരണയ്ക്കെത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ മക്കൾ ക്ഷമിക്കാൻ തയ്യാറായില്ല. കുടുംബം മാപ്പ് നൽകിയില്ലെങ്കിൽ കൊലപാതകത്തിന് വധശിക്ഷയാണ് നിയമം.

ഖലീഫ ഉമർ പ്രതിയോട് ചോദിച്ചു:
"അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ..? "

പ്രതി പറഞ്ഞു:
" എനിക്ക് വീട്ടുകാരെ കണ്ട് യാത്ര പറയാൻ മൂന്ന് ദിവസം സമയം നൽകണം."

പ്രതിക്ക് പോകണമെങ്കിൽ മദീനയിലുള്ള ഒരാൾ ജാമ്യം നിൽക്കണം. പ്രതി മടങ്ങി വന്നില്ലെങ്കിൽ ജാമ്യക്കാരന്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.

അപരചിതനായ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. ആ സമയം പ്രായമായ ഒരു മനുഷ്യൻ എഴുന്നേറ്റ്‌ നിന്നു. എഴുനേറ്റ് നിന്ന മനുഷ്യനെ കണ്ട് ഉമർ ഞെട്ടി.

" അബൂ ദർറ് , താങ്കളോ..? "

" ഞാൻ ജാമ്യം നിൽക്കാം."

" പ്രതി മടങ്ങി വന്നില്ലെങ്കിൽ ശിക്ഷ താങ്കൾ അനുഭവിക്കേണ്ടി വരും."

" അറിയാം.."

അബൂ ദർറിന്റെ ജാമ്യത്തിൽ പ്രതി നാട്ടിലേക്ക് പോയി. ആദ്യ രണ്ട് ദിവസവും മൂന്നാം ദിവസവും കഴിഞ്ഞു. അവധി കഴിഞ്ഞിട്ടും പ്രതി മടങ്ങി വരാതെ ആയപ്പോൾ അബൂ ദർറിന്റെ തൂക്കിലേറ്റാൻ തീരുമാനിച്ചു.

കഴുമരത്തിലേക്ക് അബൂ ദർറ് നടന്നുപോകുകയാണ്. കൂടി നിന്ന ആളുകളുടെ ഹൃദയമിടിപ്പ് കൂടി. പ്രവാചക ശിഷ്യനെയാണ് വധിക്കാൻ പോകുന്നത്.

ആ സമയം ദൂരെ നിന്നും പ്രതി ഓടികിതച്ച് വരികയാണ്. ആ രംഗം കണ്ട് എല്ലാവരും ഞെട്ടി. വധ ശിക്ഷ സ്വീകരിക്കാൻ പ്രതി വന്നിരിക്കുന്നു.

കിതച്ചുവന്ന പ്രതിയോട് ഖലീഫ ചോദിച്ചു:
" എന്തുകൊണ്ടാണ് വൈകിയത്..? "

" കുട്ടിക്ക് അസുഖമായിരുന്നു. വയ്യാത്തതിനാൽ അല്പം സമയം അടുത്തിരുന്നു...? "

" വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരം ഉണ്ടായിട്ടും നിങ്ങൾ എന്തിനാണ് മടങ്ങി വന്നത്."

പ്രതിയുടെ ഉത്തരം കേൾക്കാൻ കൂടിനിന്നവർ കാതുകൾ കൂർപ്പിച്ചു.

അബൂ ദർറിന്റെ മുഖത്തേക്ക് നോക്കി പ്രതി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:

" എന്നെ വിശ്വസിച്ച ഒരാളെ വഞ്ചിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.."

അബൂ ദർറിനോട് ഉമർ ചോദിച്ചു.

" അപരിചിതനായ ഒരാൾക്ക് വേണ്ടി താങ്കൾ ജാമ്യം നിന്നു. അയാൾ മടങ്ങി വരുമെന്ന് താങ്കൾക്ക് അറിയുമായിരുന്നോ..? "

" ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥയുണ്ടാവരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്. "

ഒരു പരിചയവുമില്ലാത്ത രണ്ടു മനുഷ്യരുടെ മാനവികത കണ്ട് കോടതിയിലുണ്ടായ എല്ലാരുടെയും കണ്ണ് നിറഞ്ഞു. ശിക്ഷ നടപ്പിലാക്കുന്നത് കാണാൻ എത്തിയ കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളും ആ കൂട്ടത്തിലുണ്ടായിരുന്നു. അവർ പ്രതിക്ക് മാപ്പു നൽകി.

ഈ സംഭവം ഓർക്കാൻ കാരണം കഴിഞ്ഞ കുറച്ച് ദിവസമായി അബ്ദുൽ റഹീം എന്ന മലയാളിക്ക് വേണ്ടി ഒരു ജനത ഒന്നടങ്കം പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്.

അബദ്ധത്തിൽ സൗദി പൗരന്റെ മരണത്തിന് കാരണക്കാരനായി വധശിക്ഷ കാത്ത് ജയിലിൽ കിടക്കുകയാണ് അബ്ദുൽ റഹീം.

മുപ്പത്തിനാല് കോടി രൂപ ബ്ലഡ് മണി നൽകിയാൽ വധശിക്ഷയിൽ നിന്ന് റഹീം മോചിതനാവും.

റഹീമിനെ രക്ഷിക്കാനും അവസാനമായി ഉമ്മാക്ക് മകനെ കാണാനും ഒരു രൂപ മുതൽ കോടികൾ വരെ നൽകി വിശ്വസിച്ച് കൂടെ നിൽക്കുകയാണ് മലയാളികൾ.

ആ തുക കണ്ടെത്താൻ ജാതി മത ഭേദമില്ലാതെ ഒരോരുത്തരും അപരിചിതനായ അബ്ദുൽ റഹീമിന് വേണ്ടി അബൂ ദർറ് ആവുന്ന കാഴ്ച. ❤️

https://abdulrahimlegalassistance.page.link/app

16/03/2024
നിരവധി സുന്നീ മഹല്ലുകളുടെ ഖാസിയും  സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ(ഇകെ വിഭാഗം )കീഴ് ഘടകമായ SYS ൻ്റെ  സംസ്ഥാന പ്രസിഡന്റും ക...
25/01/2024

നിരവധി സുന്നീ മഹല്ലുകളുടെ ഖാസിയും സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ(ഇകെ വിഭാഗം )കീഴ് ഘടകമായ SYS ൻ്റെ സംസ്ഥാന പ്രസിഡന്റും കൂടിയാണ് സയ്യിദുൽ ഉമ്മ എന്ന അപരനാമത്തിൽ അറിയപെടുന്ന സാദിക്കലി ശിഹാബ് തങ്ങൾ 💚

30/12/2023

🔥🔥🔥🔥🔥ശഹീദ് സദ്ദവും ഹുസൈൻ real lion among arabs

Symbolic, the engraved undivided India's map on brassed eat plate in year 1867Like and share
14/12/2023

Symbolic, the engraved undivided India's map on brassed eat plate in year 1867

Like and share

13/11/2023
12/11/2023

From the river to the sea, Palestine will be free,"

06/06/2023

Nothing like a hug from mum! Video of mother kangaroo hugging her baby.

06/04/2023

Now people realise that he was the backbone of entire Iraqi people 😔😔 he was a legend may he be granted paradise InshaAllah 🙏🏼🙏🏼

Legend

04/04/2023

മർക്കസ് നോളജ് സിറ്റിയിലെ മസ്ജിദുൽ ആസാറിൽ (ജാമിഉൽ ഫുതൂഹ്) നിന്നുള്ള തറാവീഹ് നമസ്കാരം

24/03/2023

Mashallha allha

24/03/2023

Important information

23/03/2023

May Allah have mercy upon us all🙏🙏

Ameen
26/02/2023

Ameen

അഭിവന്ദ്യ പിതാവിന്റെ വിടവാങ്ങലിന് ഒരാണ്ടു തികയുന്നു. പിതാവില്ലാത്ത ഒരു വർഷം മകൻ എന്ന നിലയിൽ എനിക്കോ കുടുംബത്തിനോ മാത്രമല്ല സമൂഹത്തിനും സമുദായത്തിനും വലിയ വിടവ് തന്നെയായിരുന്നു,

തിരക്കിൽ നിന്നും തിരക്കിലേക്കുള്ള നിലക്കാത്ത ഒരു പ്രവാഹം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര,
രോഗനിർണയത്തിനു ശേഷമാണ് അദ്ദേഹത്തിന് വിശ്രമം ലഭിച്ചത് അതായിരുന്നിരിക്കണം കാരുണ്യവാനായ നാഥൻ്റെ തീരുമാനം.

പാർട്ടിയുടെ അദ്ധ്യക്ഷനെന്ന നിലയിലും, സമുദായ നേതാവെന്ന നിലയിലും എന്നും ആൾക്കൂട്ടങ്ങൾക്കിടയിലും, ആവലാതിക്കാർക്ക് നടുവിലുമായി സദാ തിരക്കിലായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട പിതാവ്, അദ്ദേഹത്തെ മക്കളായ ഞങ്ങൾക്ക്
പൂർണ്ണമായിട്ട് ലഭിച്ചത് അസുഖബാധിതനായി വിശ്രമിക്കുന്ന വേളയിലായിരുന്നു.

മകൻ എന്ന നിലക്ക് ബാപ്പയുടെ പരിചരണവും പൂർണ്ണസമയ സഹവാസവും എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും, മഹത്തായ അനുഭവവുമായിരുന്നു..

ബാപ്പയുടെ അനുഭവങ്ങൾ, ബാല്യ കൗമാരങ്ങളിലെ നൊമ്പരങ്ങൾ, പൂർവികരുടെ പ്രചോദിതമായ ജീവചരിത്രങ്ങൾ,
ഏതു പ്രതിസന്ധിഘട്ടത്തിലും എങ്ങനെ ജീവിക്കണമെന്നും,
സത്യം ഉയർത്തിപ്പിടിക്കുമ്പോൾ അസ്വസ്ഥകൾ സ്വാഭാവികമാണെന്നും, ആ സമയത്ത് പ്രവാച ജീവിതാനുഭവങ്ങളിലേക്ക് ചിന്തകളെ കൂടുതൽ തിരിക്കണമെന്നും, അപ്പോൾ ഒരു പ്രതിസന്ധിയും നമ്മെ ബാധിക്കില്ലെന്നും തൻ്റെ ജീവിതാനുഭവം അതാണെന്നും എന്നെ ബോധ്യപ്പെടുത്തിയ എൻ്റെ ജീവിതത്തിന് ഊർജ്ജം പകർന്നു നൽകിയതും ആ ദിനരാത്രങ്ങൾ ആയിരുന്നു രോഗശയ്യയിലെ ഓരോ രാപ്പകലുകളും എനിക്ക് ജീവിതഗന്ധിയായ അനുഭവങ്ങളായിരുന്നു.

എത്ര പെട്ടെന്നാണ് ഒരു വർഷം ഓടി മറഞ്ഞത്, മൺമറഞ്ഞവരിലേക്ക് നമ്മുടെ യാത്രയുടെ ദൂരവും കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണല്ലൊ?. ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു ബാപ്പയുടെ അന്ത്യ ദിനങ്ങൾ. ഹൃദയത്തിൽ അതൊരു മായാത്ത മങ്ങാത്ത ഓർമ്മയായി എൻ്റെ ഏകാന്തതകളിലെ ഒരു തേങ്ങലായി ഒളിമങ്ങാതെ നിൽക്കുകയാണിപ്പോഴും. പിതാവ് എന്ന സ്വർഗീയ വാതിൽ ഭൂമിയിൽ നിന്നും മാറ്റപ്പെട്ട ദിവസമായിരുന്നു അത്.

കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ നിന്ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ എത്തിയ ദിവസം ജീവിതത്തിൽ മറക്കാൻ കഴിയില്ല. പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഇടപെടൽ കൊണ്ട് ഞാനും എന്റെ സുഹൃത്ത് ഹമീദ് പാറമ്മലും ഞങ്ങൾ ബാപ്പയുമായി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അവിടെ എല്ലാം സജ്ജമായിരുന്നു... ഹൃദയസ്പർശമായ പെരുമാറ്റമായിരുന്നു ഹോസ്പിറ്റൽ മാനേജ്മെന്റ് ഡോക്ടേഴ്സ് (പ്രത്യേകിച്ച് അച്ചന്മാർ )

കഷ്വലിറ്റിയിൽ കിടക്കുമ്പോൾ ഞങ്ങളോട് കുറെ സന്തോഷങ്ങൾ പങ്കുവെച്ചു മൂന്നു മണിക്കൂറോളം ഞങ്ങൾ രണ്ടുപേരും ഐസിയുവിൽ കൂടെയിരുന്നു മൂന്നു മണിക്കൂറിനു ശേഷം റൂമിലേക്ക് മാറ്റി.

റൂമിലെത്തിയ ഉടനെ ആദ്യത്തെ സന്ദർശകനായി അവിടെ എത്തിയത് ഇബ്രാഹിം കുഞ്ഞ് സാഹിബ് ആയിരുന്നു ഞങ്ങൾ റൂമിൽ ഇരിക്കുമ്പോൾ ബാപ്പ വലിയ സന്തോഷവാനായിരുന്നു.

അങ്ങനെ അങ്കമാലിയിൽ എത്തിയതിനു ശേഷം കൗണ്ട് വർധിക്കുകയും ആരോഗ്യത്തിൽ ചെറിയ മാറ്റങ്ങൾ ഒക്കെ കണ്ടുതുടങ്ങി. പ്രിയപ്പെട്ട രാജു ജോസഫ് Dr ജോസഫ് കെ ജോസഫ് ഇവരുടെയൊന്നും സേവനം മറക്കാൻ കഴിയില്ല.

പ്രിയപ്പെട്ടവർ രോഗശയ്യയിൽ കിടക്കുമ്പോഴുള്ള നൊമ്പരം അത് പറഞ്ഞറിയിക്കുന്നതിനപ്പുറമാണ് അത് അനുഭവിച്ചവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വരുമാണ് നമ്മിൽ പലരും. ഇന്നും ഹോസ്പിറ്റലുകളിൽ കൂട്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ മനസ്സിന്റെ ആദിയും നൊമ്പരവും ഈ വിനീതന് മനസ്സിലാകും.

അങ്ങിനെ അങ്കമാലിയിലെ ചികിത്സയിൽ ബാപ്പയും ഞങ്ങളും സംതൃപ്തരായി മുന്നോട്ടു പോകുമ്പോൾ പതിമൂന്നാം ദിവസം രാവിലെ ചെറിയ പ്രശ്നങ്ങൾ കണ്ടപ്പോൾ ഐസിയുവിലേക്ക് മാറ്റാമെന്ന് ഡോക്ടേഴ്സ് നിർദ്ദേശിക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അന്ന് രാവിലെ അല്പം അവശനായിരുന്നെങ്കിലും ഉച്ചയോടു കൂടി എന്നോടും ജേഷ്ഠനോടും സഹോദരിമാരോടും സംസാരിച്ചു
വൈകിട്ടോടെ അല്പം അവശനായിരുന്നു. എങ്കിലും ആശങ്കപ്പെടാനില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.

അന്ന് രാത്രി കുടുംബാംഗങ്ങൾ എല്ലാവരും എത്തി.
എളാപ്പ സാദിഖലി തങ്ങൾ. അബ്ബാസ് അലി തങ്ങൾ. റഷീദ് അലിയും ഹമീദലിയും ബഷീർ അലിയും മുനവ്വറലിയും. അങ്ങിനെ ജേഷ്ഠൻന്മാരും എളാപ്പമാരും എല്ലാവരും വന്നു ബാപ്പയെ കണ്ടു. വേണ്ട നിർദ്ദേശങ്ങൾ നൽകി രാത്രി തിരിച്ചു പോയി.

ആ രാത്രി ജേഷ്ഠൻ നഈമായിരുന്നു
കൂട്ടിരുന്നത്. സുബഹി നിസ്കാരാനന്തരം ഞാനും ഹമീദും വന്നു . സുബഹി സമയം മനസ്സിൽ ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ വാപ്പയുടെ കൈപിടിച്ച് ബാപ്പാക്ക് സന്തോഷമുള്ള ചില കാര്യങ്ങൾ സംസാരിച്ചു ചെറുപുഞ്ചിരിയോടെ എന്നെ നോക്കി കേട്ടുകൊണ്ടിരുന്നു. തലേ ദിവസത്തെതിലും ആരോഗ്യസ്ഥിതിയിൽ മാറ്റം തോന്നി.

10 മണിയായപ്പോൾ മെഡിക്കൽ ബുള്ളറ്റിനിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു ഡോക്ടേഴ്സ്ന്. ബാപ്പയോട് ആശ്വാസകരമായ ഡോക്ടർമാരുടെ സന്ദേശം അറിയിച്ചു പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി പ്രിയ പിതാവിന്റെ ബാപ്പയുടെ നെറ്റിയിൽ ഉമ്മ വെച്ച് കൈകൾ പരസ്പരം ചേർത്തുപിടിച്ചു, ആ പിടുത്തത്തിലും ആ നോട്ടത്തിലും ഒരു ആയുസ്സുകാലത്തേക്കുള്ള അനുഗ്രഹങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നു.

പതിനൊന്ന് മണിക്ക് എന്റെ സുഹൃത്ത് ഹമീദ് പാറമ്മൽ, ഐസിയുവിലെ സിസ്റ്റർ വിളിച്ചപ്പോൾ സംസവുമായി ബാപ്പയുടെ അടുത്ത് ചെന്നു ആ സമയം നല്ല ആശ്വാസവും പ്രതീക്ഷയും തോന്നി. ചെറുതായി അദ്ദേഹത്തോട് ബാപ്പ സംസാരിക്കുകയും ചെയ്തു. ഹമീദ് പറഞ്ഞു കുടുംബാംഗങ്ങൾ എല്ലാവരും പുറത്തുണ്ട് ഇങ്ങോട്ട് കയറാനുള്ള നിയന്ത്രണമുള്ളത് കൊണ്ടാണ് അവർ പുറത്തു നിൽക്കുന്നത് എന്നും പറഞ്ഞപ്പോൾ പുഞ്ചിരിയോടെ ബാപ്പ അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു. അവശതയോടെ ബാപ്പ സംസാരിച്ചു. ബാപ്പയുടെ അവസാന സംസാമായിരുന്നു അത്.

12 മണിക്ക് ശേഷം പ്ലാസ്മയുടെ ആവശ്യമുണ്ടെന്ന് ഡോക്ടേഴ്സ് പറഞ്ഞപ്പോൾ ഞാനും ഹമീദും എറണാകുളം ലീഗ് സെക്രട്ടറി ഹംസ സാഹിബിനെ പ്ലാസ്മ അറേഞ്ച് ചെയ്യുന്നതിന് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഹോസ്പിറ്റൽ PRO ബാബു ഹമീദിനെ വിളിച്ചു വേഗം വരാൻ ആവശ്യപ്പെട്ടു

ഞങ്ങൾ ഐസിയുവിൽ എത്തിയ പ്പോൾ പ്രതീക്ഷ കൈവിട്ട ലക്ഷണങ്ങളായിരുന്നു പ്രിയ പിതാവിന്റെ തലമുടിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് ചെവിയിൽ തൗഹീദിന്റെ മന്ത്രം ഉരുവിട്ടു എല്ലാം ഉറപ്പിച്ച പ്രിയപിതാവ് പുഞ്ചിരിയോടെ നാഥനിലേക്ക് യാത്രയായി.
കുളിരേകുന്ന തണലിൽ നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, എന്റെ തണൽ മാഞ്ഞു പോയിരിക്കുന്നു, എന്റെ കണ്ഠമിടറി കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല എന്റെ സ്വർഗ്ഗത്തിന്റെവാതിൽ ഈ ഭൂമിയിൽ നിന്നും മാറ്റപ്പെട്ട നിമിഷം, ഇന്നും ഓർക്കുമ്പോൾ അറിയാതെ ഉള്ളിൽ ഒരു ഗദ്ഗതമുയരും. ഇനി ആ സ്നേഹ തണലിൽ ജീവിക്കാനാവില്ലല്ലോ എന്ന ചിന്ത വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കും, സ്നേഹിക്കാൻ മാത്രം ശീലിച്ച, വെറുക്കാൻ അറിയാത്ത, വഴക്കിടാൻ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാൻ കഴിഞ്ഞതാണെന്റെ ജന്മ സുകൃതം. ഇന്നലെ കഴിഞ്ഞ പോലെ ആ ദിവസം മറക്കാൻ കഴിയില്ല ജേഷ്ഠൻ നഈമും,ഹമീദും ആ സമയത്ത് ആശ്വാസമായി ഐസ്യുവില്‍ കൂടെയുണ്ടായിരുന്നു.
12:25ന് വഫാത്ത് സംഭവിച്ചത്.

ഐസിയുവിന് പുറത്ത് എല്ലാത്തിനും മൂകസാക്ഷിയായി പ്രിയപ്പെട്ട മാതാവും ബാപ്പയുടെ ഖിദ്മത്തുകൾ ചെയ്തിരുന്ന അവറാനും നിൽപ്പുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ ഇബ്രാഹിം കുഞ്ഞ് സാഹിബും മകൻ ഗഫൂർ സാഹിബ് നാലകത്ത് സൂപ്പി സാഹിബ് എന്നിവർ മറ്റു കാര്യങ്ങൾക്ക് നേതൃത്വം നൽകി.

പുറത്തു അറിഞ്ഞപ്പോൾ 12:45
വാപ്പയുടെ വിയോഗം പുറത്തറിഞ്ഞതോടെ ഹോസ്പിറ്റൽ പരിസരം ബാപ്പയെ സ്നേഹിക്കുന്നവരുടെ ഒഴുക്കായി.. ഇന്നും ഓരോ സാധാരണക്കാരനും എന്റെ കയ്യിൽ പിടിച്ചു ബാപ്പയുടെ വിയോഗത്തെക്കുറിച്ചും വിടവിനെ കുറിച്ചും സംസാരിക്കുമ്പോൾ അറിയാതെ ഹൃദയത്തിൽ ഒരു വിങ്ങലാണ് അത്രമാത്രം എന്റെ പ്രിയ പിതാവിനെ ഹൃദയത്തിലേറ്റിയവരാണ് നിങ്ങൾ എല്ലാവരും നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ആണ് ഞങ്ങളുടെ ബലം

പൂർവികരുടെ കാൽപ്പാടുകൾ പിൻപറ്റാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ... നാഥാ.. ഞങ്ങളെയും ബാപ്പയെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ.. അല്ലാഹ്..

14/01/2023

#എടപ്പറ്റയിലെ #മുട്ടുപാറ #യൂസുഫ് #റിയാദിനടുത്ത് #വാഹനാപകടത്തിൽ #മരണപ്പെട്ടു.
_____________

Report :
Thamarath Hamzu
Perinthalmanna
+91- 98 47 35 65 47
_____________

മലപ്പുറം ജില്ല മേലാറ്റൂരിനടുത്ത എടപ്പറ്റയിലെ മുട്ടുപാറ യൂസുഫ് ദമാം - റിയാദ് റൂട്ടിൽ റിയാദിനടുത്ത് വാഹനാപകടത്തിൽ മരണപ്പെട്ടു.
43 വയസായിരുന്നു.
യൂസുഫ് ഓടിച്ച ഡെയ്ന ലോറിയും, മറെറാരു ട്രൈലറും കൂട്ടിയിടിക്കുകയായിരുന്നു.
വീരാൻ്റെ മകനാണ്.

മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്.

കമ്പനി ഡ്രൈവറായിരുന്നു.
രണ്ട് മാസം മുമ്പ് നാട്ടിൽ വന്ന് 10 ദിവസം നിന്ന് തിരിച്ചു പോയതായിരുന്നു.
അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞ് പോയതാണ്.

ഭാര്യ :
റജീന പട്ടിക്കാടൻ > ഐനിക്കോട്

മക്കൾ :
1. സന നസറിൻ (14)
2. ഷഹൽ ഷാൻ (10)
3. ഫാത്തിമ ഷസ്സ (രണ്ടര)

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവന്നു ഖബറടക്കുമെന്ന് നാട്ടിലുള്ള സഹോദരൻ മുനീർ പറഞ്ഞു.

നാഥാ......
ഈ മയ്യിത്തിന്
നീ പൊറുത്തു കൊടുക്കുകയും, കരുണ ചെയ്യുകയും, സൗഖ്യം നല്‍കുകയും, മാപ്പ് കൊടുക്കുകയും ചെയ്യണേ.......
ഈ മയ്യിത്തിൻ്റെ പരലോക പ്രവേശനം നീ ആദരപൂര്‍വ്വം ആക്കണേ....
വെള്ളം, മഞ്ഞ്,
ഹിമം എന്നിവ കൊണ്ട് ഈ മയ്യിത്തിൻ്റെ പാപങ്ങളെ
നീ ശുദ്ധിയാക്കണേ.... വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ
ഈ മയ്യിത്തിനെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കണേ....
ഈ മയ്യിത്തിനെ
നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ.... ഖബറിലെയും നരകത്തിലെയും ശിക്ഷയെ തൊട്ട്
ഈ മയ്യിത്തിനെ
നീ രക്ഷിക്കണേ....
ആമീൻ.....

(കൂടുതൽ പേരുടെ പ്രാർത്ഥന കിട്ടാൻ ഈ മരണ വാർത്ത നിങ്ങളും ഷെയർ ചെയ്യുക )
______________

റിപ്പോർട്ട് :
താമരത്ത് ഹംസു
പെരിന്തൽമണ്ണ
98 47 35 65 47

2023 ജനുവരി 14
8.30 എ.എം......................

ഒറ്റ ഗ്രൂപ്പിൽ 5,000 പേരെ ചേർക്കാൻ പറ്റുന്ന "മരണ വാർത്തകൾ" എന്ന എൻ്റെ 1,2,3 നമ്പർ "കമ്മ്യൂണിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ" ചേരാനുള്ള ലിങ്കുകളാണ് താഴെ.

ഗ്രൂപ്പ് :1

https://chat.whatsapp.com/Bqj6RYayKwHAJKAuul2SG6

ഗ്രൂപ്പ് : 2

https://chat.whatsapp.com/IGvry0Qabi56a9XZ2265vZ

ഗ്രൂപ്പ് - 3

https://chat.whatsapp.com/Gu7UK7wGmG22hanFPuFvOh
________________

എൻ്റെ
ഫെയ്സ് ബുക്ക് പേജിൽ ചേരാനുള്ള ലിങ്ക് :

https://m.facebook.com/story.php?story_fbid=150102140458623&id=100063765128142
______________

എൻ്റെ TELEGRAM GROUP ൽ ചേരാനുള്ള ലിങ്ക് താഴെ :

https://t.me/joinchat/LOXaXRd0Myoi5C6br7KXog
_________________

എൻ്റെ YouTube ചാനൽ ലിങ്ക്:

https://www.youtube.com/channel/UCAApedC3sAb_7PvFre4XdEQ
______________

14/01/2023

ഹോ ... മോദിജീ ഇന്ത്യയുടെ ഭരണം ഏറ്റടുത്ത അന്ന് മുതലാണ് മലയാളികൾ അരി തിന്നാൻ തുടങ്ങയ്യത് ... ജയ് ശങ്ക ശക്തി

Address

Malappuram
679326

Alerts

Be the first to know and let us send you an email when Shamsudeen Hussain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shamsudeen Hussain:

Videos

Share